Saturday, January 8, 2022

ജീവിത യാത്ര

എകമാം പദയാത്രയിൽ 
എൻകൂടെ നീ എത്ര ദൂരം 
എവിടെനിന്നു വന്നു എന്നോ 
എങ്ങോട്ടു പോകുന്നുവെന്നും ഓർമയില്ല 
യാത്ര തുടരുന്നു ഭൂമിയിൽ 
എത്രനാൾ കൂടി എന്നറിയില്ല .

ഒരുനാൾ ഞാനും ഒരു കുട്ടിയായ്‌ പൈതലായ് 
ഒരു കളിപ്പാട്ടമായ് ജീവിത യാത്ര തുടങ്ങി 
പിന്നെ കൂടെ കൂടി ചിലർ 
അവിടെയും ഇല്ല ഇവിടെയും ഇല്ല എങ്ങും ചേരാതെ 
ഓടി ഓടി ഞാൻ ഇന്നിവിടെ 
ഇവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല.

മോഹങ്ങൾ നൽകുന്നൊരുകൗമാര യാത്രയിൽ 
മോഹങ്ങളൊക്കെയും കുഴിതോണ്ടി കുഴിയിലാക്കി 
മനതാരിൽ നിറയെ മോഹ കമ്പളം ചാർത്തി 
മന:പൊരുത്തം നോക്കി മന:ശാന്തി തേടി യാത്ര തുടങ്ങി ഞാൻ 
യാത്രയിൽ കൂടെ കൂടി അവകാശവും നേടി ജീവിത 
യാത്ര തുടരുന്നു.

എന്നുള്ളിലെ മോഹമെല്ലാം ഞാൻ അടക്കി വെച്ച് 
പുതിയ മാനങ്ങൾ തേടി അവ പുറത്തു വന്നു 
ശരിയേത് തെറ്റേത് എന്ന് വേർതിരിവില്ലാതെ 
മോഹങ്ങളെല്ലാം വീണ്ടും ഉണരുന്നു 
അടിച്ചമർത്തി വീണ്ടു എത്ര ദൂരം 
ഈ ജീവിത യാത്ര തുടരുന്നു വീണ്ടും. 




Thursday, January 6, 2022

ഓർമ്മകൾ

ഓർമ്മകൾ വന്നെൻ മനസൊരു 
ലോലമായി വിലോലമായി പോകുന്നു 
നീർ തുള്ളിയായി പെയ്യുന്ന മധു 
കണമെൻ  ചുണ്ടിൽ കിനിയുന്നു മധു പുഞ്ചിരിയായ്

Saturday, January 22, 2011

സുന്ദരന്‍ താറാവ്

ഒരു നദിയുടെ കരയില്‍  സുന്ദരിയായ ഒരു താറാവ് ഉണ്ടായിരുന്നു. കുറച്ചു ഇണക്ക പുല്ലുകളും ചുള്ളികമ്പുകളും കൂടെ ചേര്‍ത്തുവെച്ചു ഉണ്ടാക്കിയ ഒരു കൂട്ടില്‍ അവള്‍ മുട്ട വിരിയനായി അട ഇരിക്കുകയായിരുന്നു. ഓരോ ദിവസം കഴിയും തോറും മുട്ടകള്‍ ഇന്ന് വിരിയും ഇന്ന് വിരിയും എന്ന് കാത്തു കാത്തു അവള്‍ ഇരുന്നു . അവസാനം ആ ദിവസം വന്നെത്തി. മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു താറാവ് കുഞ്ഞുങ്ങള്‍ ഓരോന്നായി പുറത്തു വന്നു. 
കീയോ  കീയോ എന്ന് കരഞ്ഞു  കൊണ്ട് അവര്‍ പുതിയ ലോകത്തിലേക്ക്‌ വീണു. ഒരു മുട്ട മാത്രം വിരിയാതെ ബാക്കി  എല്ലാം വിരിഞ്ഞു. ആ മുട്ട ആയിരുന്നു ഉണ്ടായിരുന്നതില്‍ ഏറ്റവും  വലിയ മുട്ട.   
അമ്മ താറാവ് കുറച്ചു നേരം കൂടി ആ മുട്ടയ്ക്ക് മുകളില്‍ ഇരുന്നു ചൂട് കൊടുത്തു. അവസാനം ആ മുട്ടയും വിരിയാന്‍ തുടങ്ങി. അതാ ആ മുട്ടയില്‍ നിന്നും താറാവ് കുഞ്ഞു പുറത്തു വന്നു. അമ്മ സങ്കടത്തോടെ അതിനെ   നോക്കി പറഞ്ഞു നിന്നെ കാണാന്‍ ഒരു ഭംഗിയും ഇല്ല എന്ന്. 
അടുത്ത ദിവസം നല്ല ചൂടുള്ള ദിവസം ആയിരുന്നു. മക്കളെ എല്ലാം കൂടെ വിളിച്ചു അമ്മ താറാവ് ഒന്ന് നീന്തി കളിക്കാനായി   ആയി നദിയിലേക്ക് ഇറങ്ങി .അമ്മ വെള്ളത്തിലേക്ക്‌ ചാടിയത്തിനു  പിന്നാലെ മക്കള്‍ ഓരോരുത്തരായി അമ്മയുടെ പിന്നാലെ ഇറങ്ങി. അവിടെ നിന്നും നീന്തലും കഴിഞ്ഞു അമ്മയും മക്കളും  കൂടെ   കൃഷി സ്ഥലത്തേക്കിറങ്ങി. 
" എന്റെ കൂടെ നിന്നോടെ. അല്ലേല്‍ ആ പൂച്ച വന്നു പിടിച്ചോണ്ട് പോകും " അമ്മ മക്കളോട് പറഞ്ഞു .
അങ്ങിനെ അവര്‍ അവിടെ മറ്റുള്ള മൃഗങ്ങളുടെ കൂടെ കഴിഞ്ഞു പോന്നു. സുന്ദരനല്ലാത്ത താറാവിന്‍ കുഞ്ഞിനെ നമുക്ക് സുന്ദരന്‍ എന്ന് പേരിട്ടു വിളിക്കാം. അപ്പോള്‍ സുന്ദരന്‍ മാത്രം അവിടെ സന്തോഷം ഇല്ലാതെ കഴിഞ്ഞു കൂടി. കാരണം മറ്റുള്ളവര്‍ എല്ലാം കാണാന്‍ നല്ല ഭംഗിയുള്ളവര്‍ ആയിരുന്നു. അമ്മക്ക് അവരെയാണ് കാര്യവും. അപ്പോള്‍ പിന്നെ എങ്ങിനെ സുന്ദരന്‍ സന്തോഷപ്പെടും. പോരാത്തതിനു മറ്റുള്ള സഹോദരി സഹോദരന്‍ മാര്‍ സുന്ദരനെ കൊത്തി ഓടിക്കുകയും    അവനെ  എപ്പോളും  കളിയാക്കുകയും  ചെയ്തിരുന്നു .  
അതുകാരണം   അവന്‌ എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു.അതിനും ഒരു ദിവസം വന്നു. സുന്ദരന്‍  ഒളിച്ചോടി. കുള ക്കോഴികള്‍ താമസിക്കുന്ന കുളത്തിന്റെ അടുത്ത് എത്തുന്നിടം വരെ അവന്‍ ആ ഓട്ടം തുടര്‍ന്നു.രണ്ട് ദിവസം അവിടെ താമസിച്ചപ്പോള്‍  അവന്‍ ക്ഷീണിച്ചു അവശനായി . അപ്പോള്‍ കുളക്കോഴികള്‍ വന്നു അവനെ നിരീക്ഷിച്ചു .
പഴയപോലെ തന്നെ അവരും അവനെ പരിഹസിച്ചു. നിന്നെ കാണാന്‍ ഒരു ഭംഗിയും ഇല്ല എന്ന് അവര്‍ പറഞ്ഞു. അവിടെ നിന്നും അവന്‍ ഓടി. ഓടി ഓടി അവന്‍ തളര്‍ന്നു. തണുത്ത കാറ്റും അവനെ കൂടുതല്‍ തളര്‍ത്തി കളഞ്ഞു. 
ആ രാത്രി കഴിയാന്‍ അവന്‍ ഒരു സ്ഥലം നോക്കി നടന്നു. അപ്പോളാണ് ഒരു ചെറിയ വീട്  അവന്‍ കണ്ടത്, വാതിലിന്റെ    ഇടക്കുണ്ടായിരുന്ന ഒരു വിടവില്‍ ക്കൂടെ  അവന്‍ അകത്തുകയറി ചൂടുള്ള ഒരു സ്ഥലത്ത്  കയറി ഇരിപ്പായി.  ആ വീട്ടില്‍  വയസ്സായ ഒരു സ്ത്രീയും ഒരു പൂച്ചയും ഒരു കോഴിയും ആയിരുന്നു താമസക്കാര്‍  . 
വയസ്സായ സ്ത്രീ അവനോടു പറഞ്ഞു നീ എനിക്കു മുട്ട തരികയാണെങ്കില്‍ നിനക്ക് ഇവിടെ കഴിയാം അല്ലേല്‍ നീ മറ്റു എങ്ങോട്ടെങ്കിലും പൊക്കോളാന്‍ .അവനറിയാം തനിക്കു മുട്ട ഇടാനുള്ള കഴിവില്ല എന്ന്. അപ്പോള്‍ പൂച്ച അവനോടു ചോദിച്ചു  നിനക്ക് കുറുകാന്‍ ( പൂച്ച കുരുകുന്നതുപോലെ ) പറ്റുമോ എന്ന്. അവന്‍ പറഞ്ഞു പറ്റില്ല എന്ന്. അപ്പോള്‍ നിന്നെ ഇവിടെ ഞാഗള്‍ക്ക് ആവശ്യം ഇല്ല നീ മറ്റെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളു എന്ന് പൂച്ച പറഞ്ഞു. 
സങ്കടത്തോടെ അവന്‍ അവിടെ നിനിന്നും ഇറങ്ങിപ്പോയി. നദിക്കരയില്‍ കുറ്റിക്കാട്ടില്‍ താമസം തുടങ്ങി. 
അങ്ങിനെ ദിവസങ്ങള്‍ കഴിഞ്ഞു. തണുപ്പ് തുടങ്ങി .
ഒരു ദിവസം ആ നദിക്കരയില്‍ കുറച്ചു അരയന്നങ്ങള്‍  വന്നു. അവര്‍ കൂട്ടത്തോടെ പറക്കുന്നത് കണ്ടു അവന്‍ മനസ്സില്‍  ആഗ്രഹിച്ചു എനിക്കും അങ്ങിനെ പറക്കാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന്. 
തണുപ്പിന്റെ കാടിന്യം ദിനം പ്രതി വര്‍ധിച്ചു വന്നു. മഞ്ഞു പെയ്തു കൊണ്ടേ ഇരുന്നു. ഒരു ദിവസം അവന്‍ ക്ഷീണിതനായി മഞ്ഞിറെ പുറത്തിരുന്നു ഉറങ്ങി പോയി.ആ വഴിയെ വന്ന ഒരു കര്‍ഷകന്‍ അവനെ കണ്ടു. അയാള്‍ അവനെ എടുത്തു കൊണ്ട് വീട്ടില്‍ പോയി. അയാളുടെ മക്കള്‍ക്ക്‌ അവനെ ഇഷ്ട്ടപെട്ടു. അവര്‍ അവന്റെ കൂടെ കളിച്ചു. 
ആദ്യം അവന്‌ പേടി ആയിരുന്നു. പിന്നീടു അവന്റെ പേടി മാറി അവന്‍ ആ വീടിലെ ഒരു അംഗം ആയി അവിടെ താമസം തുടങ്ങി.






Friday, December 17, 2010

ദേഷ്യം

 എവിടേയോ വായിച്ചു മറന്ന ഒരു ഗുണ പാഠ കഥയാണിത്.
പണ്ടൊരു നാട്ടില്‍ ഒരു  അച്ഛനും മകനും ഉണ്ടായിരുന്നു. അച്ഛന്‍ മഹാ ബുദ്ധിമാനും മകന്‍ മഹാ ദേഷ്യക്കാരനും. തോടുന്നതിനും പിടിക്കുന്നതിനും മകന്‍ ദേഷ്യപ്പെടുംയിരുന്നു. കൂടു കാരുടെ കൂടെ കൂടുമ്പോള്‍ മകന്റെ ദേഷ്യപ്പാടിന്റെ കഥകള്‍ ദിവസവും അച്ഛന്‍ അറിഞ്ഞിരുന്നു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ മകന്‍ ദേഷ്യം വന്നു വീട്ടില്‍ ഇരിക്കുന്ന സാധനഗല്‍ എല്ലാം തള്ളി പൊട്ടിച്ചു കളഞ്ഞു. ഉടനടി അച്ഛന്‍ മകന്റെ കൈയിലേക്ക്‌ ഒരു കൂട് ആണിയും ഒരു ചുറ്റികയും എടുത്തു കൊടുത്തു. എനിട്ട്‌ പറഞ്ഞു ഇനി ദേഷ്യം വരുമ്പോള്‍ ഒക്കെ നീ ഈ അണികള്‍ മുറ്റത്തുള്ള വെളിയില്‍ അടിക്കണം എന്ന്.

അച്ഛന്‍ പറഞ്ഞപോലെ മകന്‍ ദേഷ്യം വന്നപ്പോള്‍ ഒക്കെ ഓരോ അണിയും വേലിയില്‍ അടിച്ചു തുടങ്ങി. അങ്ങിനെ ഒരുദിവസം ആണ്ച്ചും ആറും ഏഴും അണികള്‍ ആ വേലിയില്‍ തറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ മകന്‍ ആ വേലി ക്കടുത്തു   കൂടെ പോകുമ്പോള്‍  വേലിയില്‍  തറച്ചിരിക്കുന്ന ആണികള്‍ കണ്ടപ്പോള്‍  ഇത്ര അധികം ദേഷ്യം തനിക്കു ഉണ്ടായിരുന്നോ എന്ന് മകന് തോന്നി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരമാവധി ആരുമായും ദേഷ്യപ്പെടാതിരിക്കാന്‍ മകന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കുറച്ചു ദിവസത്തിനുള്ളില്‍ മകനില്‍ ഉണ്ടായ മാറ്റം അച്ഛന്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ മകന്‍ വളരെ ശാന്തന്‍ ആയതില്‍ അച്ഛന്‍ സന്തോഷിച്ചു. പിറ്റേ ദിവസം ചുറ്റികയും ബാക്കിയുള്ള അണിയും മകന്‍ തിരികെ അച്ഛനെ ഏല്‍പ്പിച്ചു. ഇനി മുതല്‍ എന്റെ ദേഷ്യത്തെ നിയതന്ത്രിക്കാന്‍ ഈ ചുറ്റികയുടെയും ആണിയുടെയും ആവശ്യം ഇല്ല എന്ന് പറഞ്ഞു. അച്ഛന്‍ മകനെ അഭിനന്ദി ച്ചിട്ട് ചുറ്റിക തിരികെ നല്‍കി എന്നിട് പറഞ്ഞു .ഇനി വേലിയില്‍ തറച്ചിരിക്കുന്ന ആണികള്‍ വലിച്ചൂരി എടുക്കാന്‍. ഇത് കേട്ടപ്പോള്‍ മകന്‍ ദേഷ്യപ്പെടും എന്ന് കരുതിയ അച്ഛന് തെറ്റി. മകന്‍ ശാന്തന്‍ ആയി അന്ന് മുഴുവനും അവിടെ നിന്നു അവെളിയില്‍ നിന്നു ആണികള്‍ എല്ലാം വലിച്ചു ഊരി എടുത്തു.....

ദാനം

ഒരിക്കല്‍ നലുകൂട്ടുകാര്‍ കൂടി ഒരു ഊഹ കച്ചവടം നടത്തി ധനികരായി തീര്‍ന്നു. അവര്‍ നാലുപേരും പല പല കച്ച വടങ്ങളില്‍ നിന്നും ലഭംകിട്ടുന്നതിനു അനുസരിച്ച് പിശുക്കന്‍ മാറും അറുത കൈക്ക് ഉപ്പു തെക്കതവരും ആയി തീര്‍ന്നു. വലിയ വലിയ ഭാവങ്ങളില്‍ നിന്നും കല്യാണം കഴിച്ചു വീണ്ടും ധനികരായി. അതെങ്ങിനെ 


.ഒരിക്കല്‍ ധനികര്‍ ആയവര്‍ പിന്നെയും ധനികര്‍ ആകുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ. പണം വന്നു കുമിഞ്ഞു കൂടി എന്ന് വേണം പറയാന്‍. കച്ചവടങ്ങള്‍ക്ക് പുറമേ വലിയ മാളിക, സ്വര്‍ണ്ണം, കാലികള്‍, ആന, കുതിര , വീട് ജോലിക്കാര്‍, തോട്ട പണിക്കാര്‍ എന്നിങ്ങനെ അനേകം ആള്‍ക്കാര്‍ ജോലിക്കുണ്ടായിരുന്നു. മണിമാളികകള്‍ ഒന്നിന് പുറകെ മറ്റൊന്ന് എന്നാ 
തരത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു
.
ജോജി , മുരുകന്‍, ധനു, ബന്ധു എന്നായിരുന്നു ഈ ചങ്ങാതി മാരുടെ പേരുകള്‍. ഇതില്‍ ധനുവിന് ഒഴികെ ആര്‍ക്കും അച്ഛനും അമ്മയും ജീവിചിരുപ്പുണ്ടയിരുന്നില്ല. ധനുവിന്റെ അച്ഛനും അമ്മയും മകന്റെ ഉയര്‍ച്ചയില്‍ വളരെ സന്തുഷ്ട്ടരയിരുന്നു. ഇതില്‍ അവര്‍ എന്നും ദൈവത്തിനു നന്ദി പറയുകയും ചെയ്തിരുന്നു. ദാന ധര്‍മ്മങ്ങളും സഹായത്തിനു വരുന്നവരെ സഹായിക്കുകയും ചെയ്തിരുന്നു.

 ഇതില്‍ ധനുവും സന്തുഷ്ട്ടന്‍ ആയിരുന്നു. പിശുക്കന്‍ ആയിരുന്നെകിലും അച്ഛന്‍ അമ്മ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ ധനുവിന് ആകുമായിരുന്നില്ല.
അടുത്തത് മുരുകന്‍, മുരുകന്‍ എന്ന പേരുപോലെ തന്നെ ആള്‍ ഒരു മുരുക ഭക്തന്‍ ആയിരുന്നു. മാസംതോറും പളനിയില്‍ പോയി മുരുകനെ കണ്ടു വണങ്ങുന്ന ഒരു പതിവ് മുരുകനുണ്ട്. പോകുമ്പോള്‍ കൂട്ടിനു ഒരു പരിചാരക വൃന്തം തന്നെ മുരുകന്റെ കൂടെ കാണും. ജോലിക്കാര്‍ പല തരത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരും വേണ്ട വിധത്തില്‍ ഒരു ഉപകാരവും മുരുകന്‍ ചെയ്തിരുന്നില്ല. മുരുകന്റെ ഭാര്യ സുലേഖ  കുലീനയും സുമുഖയും സത്സ്വഭാവിയും മറ്റുള്ളവര്‍ക്ക് പ്രിയമുള്ളവളും ആണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ല എന്ന ഒരു ദുഃഖം  ആ സ്ത്രീയില്‍ പ്രകടമായി കാണാന്‍ സാധിക്കുന്നുടയിരുന്നു. അങ്ങിനെ ഇരിക്കെ പളനിയില്‍ പോകാന്‍ സമയം അടുത്ത് വന്നു. മുരുകനും സുലേഖയും കുറച്ചു പരിചാരകരും കൂടെ യാത്ര ആയി. പളനിയില്‍ ചെന്നപ്പോള്‍ മുരുകനെ കൊണ്ട് വഴിപാടുകള്‍ കഴിപ്പിക്കാനും ദാന ധര്‍മ്മങ്ങള്‍ ചെയിക്കാനും വേണ്ടി സുലേഖ ആകുന്നത്‌ പണിപ്പെട്ടു. പക്ഷെ മുരുകന്‍ ഒരു വഴിക്കും അടുക്കുന്നില്ലായിരുന്നു. അങ്ങിനെ അവിടെ വഴിപാടുകള്‍ ഒന്നും കഴിക്കാതെ മുരുകനെ കണ്ടു മടങ്ങി അവര്‍ വീട്ടില്‍ എത്തി. അവിടെ എത്തിയപ്പോള്‍ മുരുകന്റെ ആന ഒരെണ്ണം മദം ഇളകി മൂന്നു പേരെ കൊലപ്പെടുത്തി. അതില്‍ കലുഷിതരായി ആള്‍ക്കാര്‍ മുരുകന്റെ കടകള്‍ ക്കും ആള്‍ക്കാര്‍ക്കും നഷ്ട്ടങ്ങള്‍ വരുത്തി വെചു. ഒന്നോരണ്ടോ കടകള്‍ക്കും  നാലഞ്ച് ആള്‍ക്കാര്‍ക്കും കേടു പറ്റി യത് കൊണ്ട് മുരുകന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പട്ടണത്തില്‍ നിന്നും തന്റെ വക്കീലിനെ വരുത്തി മരിച്ച ആള്‍ക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുത്തു കാര്യങ്ങള്‍ ഒതുക്കി തീര്‍ത്തു. അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി...

അടുത്തയാള്‍ ജോജി, എല്ലാ ഞായറാഴ്ച യുംപള്ളിയില്‍ പോകും  കുറുബാന കൈക്കൊള്ളും, മുറപോലെ കുംബസാരകൂട്ടില്‍ കേറി കുംബസരിക്കും.ഒറ്റത്തടി.കൈയിലില്ലാത്ത വ്യാപാരങ്ങള്‍ ഒന്നും ഇല്ല, കള്ളുകുടി,കള്ള് കച്ചവടം പണം പലിശക്ക് കൊടുക്കല്‍ അതും എങ്ങും ഇല്ലാത്ത പലിശക്ക്. ആള്‍ക്കാര്‍ അത്യാവശ്യത്തിനു എങ്ങാനും ജോജിയുടെ അടുത്ത് കടത്തിന് ചെന്നാല്‍ അയാള്‍ കഴുത്തറുപ്പന്‍ പലിശക്കാണ് പണം കൊടുത്തിരുന്നത്.ആ ചങ്ങാതിക്ക് അല്ലറ ചില്ലറ അസുഖങ്ങളും കൂട്ടിനു ഉണ്ടായിരുന്നു. മക്കള്‍ നാല് നാലും അയല്‍ നാടുകളില്‍ പഠനത്തില്‍ . എല്ലാവരും പണത്തിന്റെ മീതെ കിടക്കുന്നതിനാല്‍ പഠിക്കുന്നതില്‍ താത്പര്യം വളരെ കുറവായിരുന്നു. മറ്റുള്ള കാര്യങ്ങളില്‍ അടിച്ചുപൊളിച്ചു ജീവിച്ചു വന്നു അവരും. അവരുടെ അമ്മ ഒരു തനി നാട്ടിന്‍ പുറത്തുകാരി, ഭര്‍ത്താവിന്റെയും മക്കളുടെയും വക കാര്യങ്ങളും വീട് കാര്യങ്ങളും നോക്കി ജീവിച്ചിരുന്ന കത്രീന. ഒരു ദിവസം നേരം വെളുതപ്പോലെക്കും കത്രീന അമ്മച്ചി ഉണര്‍ന്നില്ല. അമ്മച്ചി നേരെ ദിവതിന്റെ അടുത്തേക്ക് പോയി. ഭാഗ്യവതി എന്ന് മറ്റുള്ളവര്‍ പറഞ്ഞു. പണം ഉണ്ടയ്യാലും ആറടി മണ്ണില്‍ ആ അമ്മച്ചി വിശ്രമിക്കുന്നു.

മക്കള്‍ നാനാ വഴിക്ക്. അപ്പച്ചന്‍ ബിസിനസ്‌ കാര്യങ്ങളും നോക്കി നടക്കുന്നു.
അവസാനം ആയി ഉള്ളത് ചാണക്യന്‍ എന്ന് ഇരട്ടപേരില്‍ അറിയപ്പെടുന്ന ചങ്ങാതി ആണ്. ചങ്ങാതി എന്ന് തന്നെയാണ് അദേഹത്തിന്റെ പേര്. ആരുമായും ചങ്ങാത്തം കൂടും. ഒറ്റയാന്‍ ആണ്.കല്യാണം,കുടുംബം കുട്ടികള്‍ ഒന്നും ഇല്ല .ഇങ്ങനെ കാര്യങ്ങള്‍ എല്ലാം നോക്കി ജീവിക്കുന്നു. നല്ല കാലത്ത് ഒരു അന്യ മതസ്തയും ആയി പ്രേമം ഉണ്ടായിരുന്നു. ആ സ്ത്രീയുടെ വീട്ടുകാര്‍ അവളെ വേറെ ആര്‍ക്കോ കല്യാണം കഴിച്ചുകൊടുത്തു. അതോടെ ചങ്ങാതിയുടെ ജീവിതം കുറച്ചു നാള്‍ പെരുവഴിയില്‍ ആയിരുന്നു. അതോടെ ഇനി ജീവിതത്തില്‍ വിവാഹവും കുടുംബവും വേണ്ട എന്ന് തീരുമാനിച്ചു ഒറ്റ തടി ആയി ജീവിക്കുന്നു.  കള്ളപ്പണവും കള്ളക്കടത് വ്യാപാരവും ആണ് മുഖ്യ തൊഴില്‍ .
നാലുപേരും നാല് വഴി ആണെങ്കിലും ഒരാള്‍ക്ക് എന്ത് ആവശ്യം വന്നാലും ബാക്കി മൂന്നു പേരും മറ്റേ ആളുടെ സഹായത്തിനു ഓടി എത്തും. ഈ സൗഹൃദത്തില്‍ കന്നുടടി ഉള്ളവര്‍ നാട്ടില്‍ ഉണ്ടായിരുന്നു. അവരെ പരസ്പരം തെറ്റിക്കാന്‍ പല വട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിടില്ല.

നല്ല് ചങ്ങാതിമാരും കൂടെ ഇടയ്ക്കു  യാത്രക്ക് പോകുമായിരുന്നു. 
ഒരിക്കല്‍ ഒരു യാത്രക്ക് ധനുവിന് പോകാന്‍ പറ്റിയില്ല.എന്തോ കാരണം കൊണ്ട് ധനു യാത്രയില്‍ നിന്നും അവസാന നിമിഷം ഒഴിഞ്ഞു. യാത്രക്കിടയില്‍ അവര്‍ പഴയ ഓര്‍മ്മ വെച്ച് ഒരു ചൂതുകളി കേന്ദ്രത്തില്‍ കയറി . അവിടെ വെച്ച് ചൂതുകളിച്ചു ( ഇപ്പോള്‍ ചൂതുകളി ഇല്ല എങ്കിലും ചീട്ടു കളി കേന്ദ്രത്തില്‍ എന്ന് വേണം കരുതാന്‍) കൈയില്‍ ഉണ്ടായിരുന്ന പണത്തിന്റെ മുക്കാല്‍ഭാഗവും തീര്‍ന്നു. വാശി കയറി പിറ്റേന്ന് വീണ്ടും അവിടെ കയറി ചൂത് കളിച്ചു. വീണ്ടും നഷ്ട്ടപ്പെട്ടു. നിരാശരായി അവര്‍ വീണ്ടും തിരികെ നാട്ടില്‍ എത്തി.

സമ്പത്തിന്റെ മുക്കാല്‍ ഭാഗവും നഷ്ട്ടപ്പെട്ട കൂടുകാര്‍ ധനുവിനെ കാണാന്‍ പോയി. നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ധനുവിന് കലശലായ ദേഷ്യം വന്നു. ഇത്രയും പണവും സമ്പത്തും ഉള്ള നിങള്‍  ബുദ്ധി മോശം കാണിച്ചു എന്ന് പറഞ്ഞു . ഇനിയും ഉള്ള സമ്പത്ത്   നഷ്ടപ്പെട്ടുപോകാതെ വ്യാപാരം ചെയ്യാന്‍ അവരെ ഉപദേശിച്ചു.
എത്ര പണം ഉണ്ടാക്കിയിട്ടും അവര്‍ക്ക് സമാധാനത്തോടെ കിടന്നു ഉറങ്ങാന്‍ പറ്റിയിരുന്നില്ല. എന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിക്കോണ്ടേ ഇരുന്നിരുന്നു. അതെ സമയം ധനുവകട്ടെ ചെയുന്നതെന്തും വിജയിക്കുന്നും ഉണ്ടായിരുന്നു. ചങ്ങാതി മാത്രം ധനുവും ആയി നല്ല ചങ്ങതത്തില്‍ തുടര്‍ന്നു
മറ്റുള്ളവര്‍ക്ക് ഇതില്‍ ധനുവിനോട് അസൂയ ഉണ്ടായി. പലവിധത്തിലും അവര്‍ ധനുവിനെ ഉപദ്രവിച്ചുകൊണ്ടിരുന്നു. എല്ലാത്തിനെയും അതിജീവിച്ചു ധനു ജീവിതത്തില്‍ മുന്നേറി.
ഒരിക്കല്‍ ചങ്ങാതി ധനുവിനോട് ചോദിച്ചു നമ്മള്‍ നാലുപേര്‍ക്കും കിട്ടിയ തുക ഒരുപോലെ വീതിച്ചെടുത്തു അതില്‍ നിറെ നില മാത്രം ഒന്നിനൊന്നു മുന്നോട്ടുപോകുന്നുട് അതിനു എന്താണ് കാരണം എന്ന്. ഞാന്‍ പ്രത്യേകിച്ച് ഒന്നും കൂടുതലായി ചെയ്യാറില്ല. എനിക്കുകിട്ടുന്നതിന്റെ ഒരംശം ഞാന്‍ ദാനം ചെയ്യാറുണ്ട്. ആര് സഹായം ചോദിച്ചു വന്നാലും ഞാന്‍ അവരെ സഹായിക്കാറുണ്ട്. കൂടാതെ എന്റെ മാതാപിതാക്കാന്‍ മാരെ ഞാന്‍ വരെയേറെ ബഹുമാനിക്കുന്നു. അവര്‍ പറയുന്നതിനനുസരിച്ച് ഞാന്‍ ജീവിക്കുന്നു. അല്ലാതെ മറ്റു ഒന്നും ചെയ്യാറില്ല.
ഇതില്‍ നിന്നും ചങ്ങാതി ഒരു പാഠം പഠിച്ചു. ചങ്ങാതി വന്നു മറ്റുള്ള വരോടും ഇത് പറഞ്ഞു  ഇനി മുതല്‍ നമുക്ക് നേരായും സത്യാ സന്ധതയോടെയും ജീവിക്കാം എന്ന് അവര്‍ പ്രതിഞ്ജ എടുത്തു...ധനുവും ആയി ഉണ്ടായ വഴക്കും അവര്‍ പറഞ്ഞു തീര്‍ത്തു. തുടര്‍ന്നുള്ള കാലം അവര്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു ജീവിച്ചു. ജീവിക്കുന്നു...

Friday, June 4, 2010

മൂന്ന് സഹോരന്മാര്‍

ഒരു വസന്ത കാലത്ത് ഒരു പൂന്തോട്ടത്തില്‍ കിളികളും പൂമ്പാറ്റകളും വണ്ടുകളും എല്ലാം മേളിച്ചു നടന്നിരുന്നു. ഈ kadha മൂന്നു പൂമ്പാറ്റ കളുടെതാണ്.

മൂന്ന് സഹോദരന്‍ മാര്‍. ഒരു വെളുത്ത പൂമ്പാറ്റ ഒരു ചുമന്ന പൂമ്പാറ്റ പിന്നെ ഒരു മഞ്ഞ പൂമ്പാറ്റ . എല്ലാവരും നല്ല ഭംഗിയുള്ള സുന്ദരകുട്ടന്‍ മാര്‍ ആയിരുന്നു കേട്ടോ...പൂമ്പാറ്റകളെ കാണുമ്പൊള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരു സന്തോഷം വരില്ലേ അതുപോലെ ഇവര്‍ മൂന്നുപേരും ഒരുമിച്ചു  പറന്നു കളിക്കുന്നത് കാണുമ്പൊള്‍ ആ പൂന്തോട്ടത്തില്‍ എല്ലാവരം ഒരു നിമിഷം നോക്കി നിലക്ക് മായിരുന്നു.


അവര്‍ മൂന്നു പേരും സഹോദരന്‍ മാര്‍ ആയിരുന്നു എങ്കിലും മൂന്ന് പേര്‍ക്കും മൂന്നു പൂക്കളോട് ആയിരുന്നു ഇഷ്ട്ടം. മനുഷ്യരും അങ്ങിനെ തന്നെ ആണല്ലോ.


അങ്ങിനെ ഇരിക്കെ ഒരു ദിവസം ഒരു കൊടുങ്കാറ്റും പേമാരിയും അവിടെ എത്തി. ആരും പ്രതീക്ഷിച്ചിരിക്കാത്ത ഒരു സമയത്ത് ആയതിനാല്‍ ഈ സഹോദരന്‍ മാറും ആ കട്ടിലും മഴയിലും അകപ്പെട്ടു. വീട്ടിലേക്കു എത്തിപ്പെടാന്‍ ആകാത്ത വിധം അവര്‍ നനഞു കുതിര്‍ന്നു. ഒരു വിധത്തില്‍ അവര്‍ വീട്ടില്‍ എത്തി വീട് തുറക്കാന്‍ താക്കോല്‍ നോക്കിയപ്പോള്‍ അത് നഷ്ട്ടപ്പെട്ടു എന്ന് അവര്‍ക്ക് ബോധ്യമായി.


പിന്നെയും കുറെ നേരം അവിടെ നിന്നിട്ടും മഴ യും കാറ്റും ക്കുരയാതെ വന്നപ്പോള്‍ അവര്‍ അടുത്തുള്ള ഒരു ചുമന്ന ടുലിപ് പൂവിന്റെ അടുത്ത എത്തി .അവരെയും കൂടെ ആ പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ഇരുന്നോട്ടെ എന്ന് ചോദിച്ചു .അപ്പോള്‍ ആ പൂവ് പറഞ്ഞു ചുമലയും മഞ്ഞയും പൂമ്പാറ്റകള്‍ കയറി ഇരുന്നോള് പക്ഷെ വെള്ള പൂമ്പാറ്റയെ കേറ്റില്ല ഇതിനകത്ത് എന്ന് പറന്നു. വെള്ള പൂമ്പാറ്റ ക്ക് ടുലിപ് പൂവിനെ ഇഷ്ട്ടമാല്ലതതിനാല്‍ ആണ് അതിനെ കേറ്റില്ല എന്ന് പറഞ്ഞത്.


തങ്ങളുടെ സഹോദരനെ വഴിയില്‍ ഉപേക്ഷിക്കാന്‍ മറ്റു രണ്ടു പേരും തയാറായില്ല. അവര്‍ അവിടെ നിന്നും ഒരു ലില്ലി പൂവിന്റെ അടുതെത്തി. അവള്‍ പറഞ്ഞു വെള്ള പൂമ്പാറ്റയെ എന്റെ പൂവിതളിനുള്ളില്‍ കയറ്റാം എന്ന് സമ്മതിച്ചു .പക്ഷെ ബാക്കി രണ്ടാളും വേറെ സ്ഥലം കണ്ടു പിടിക്കേണ്ടി വരും. അപ്പോള്‍ വെള്ള പൂമ്പാറ്റ പറഞ്ഞു ഞങള്‍ മൂന്നു പേര്‍ക്കും കൂടെ കയറി ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലത്തെ ഞങള്‍ പോയി ഇരിക്കു. അല്ലാതെ ആര്‍ക്കും ഒറ്റയ്ക്ക് ഇരിക്കാന്‍ സ്ഥലം വേണ്ട എന്ന്. അങ്ങിനെ പാവങ്ങള്‍ വീണ്ടും മഴയില്‍ നനഞു കുതിര്‍ന്നു.


ഇത് കണ്ടു കൊണ്ട് മുകളില്‍ സൂര്യന്‍ ഇരിപ്പുണ്ടായിരുന്നു. മൂന്ന് സഹോദരന്‍ മാരുടെയും സ്നേഹം കണ്ടു കൊണ്ട് സൂര്യന്‍ മഴയെ ഓടിച്ചുവിട്ടു പതുക്കെ മേഘത്തിനുള്ളില്‍ നിന്നും പുറത്തു വന്നു. മഴപോയി വെയില്‍ വന്നു തുടങ്ങിയപ്പോള്‍ പൂമ്പാറ്റകള്‍ ചിറകുകള്‍ തോര്‍ത്തി എടുത്തു വീണ്ടും ആ പൂന്തോട്ടത്തില്‍ സന്തോഷത്തോടെ പാറി കളിച്ചു.
story published at:
http://paadheyam.com/masika/?p=239

Saturday, May 15, 2010

പന്ത്രണ്ടു രാജകുമാരിമാര്‍


ഒരു രാജ്യത്ത് ഒരു രാജാവിന്‌ പന്ത്രണ്ടു രാജകുമാരിമാര്‍ ഉണ്ടായിരുന്നു. പന്ത്രണ്ടു പേരും വളരെ സുന്ദരികളും ബുദ്ധി ശാലികളും ആയിരുന്നു, 
അവരുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയതിനാല്‍ രാജാവും പരിചാരകരും അവരെ വളരെ സ്നേഹത്തോടെ ആണ് വളര്‍ത്തിയത്. രാജകുമാരിമാര്‍ വളര്‍ന്നു കൌമാരപ്രായത്തില്‍ എത്തി.


പന്ത്രണ്ടു രാജകുമാരിമാരും ഒരു മുറിയില്‍ പന്ത്രണ്ടു കട്ടിലുകളില്‍ ആയാണ് ഉറങ്ങിയിരുന്നത്. ഉറങ്ങാന്‍ സമയമാകുമ്പോള്‍ അവരെ മുറിയില്‍ കിടത്തി കതകു പുറത്തു നിന്നും പൂട്ടി ഇടാര്‍ ആണ് പതിവ് . രാവിലെ നോക്കുമ്പോള്‍ അവരുടെ ചെരിപ്പുകള്‍ എല്ലാം വളരെ മുഷിഞ്ഞു ആണ് .നൃത്തം ചെയുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളും സുഷിരങ്ങളും ചെരിപ്പില്‍ കണ്ടിരുന്നു. ഇത് പരിചാരകര്‍ രാജാവിനെ അറിയിച്ചു. മക്കള്‍ ഉറങ്ങാന്‍ അറയില്‍ കേറിക്കഴിയുംപോള്‍ രാജാവ് പരിചാരകരെ നിയോഗിച്ചു അവര്‍ എന്താണ് ചെയുന്നത് എന്നറിയാന്‍. പക്ഷെ ആര്‍ക്കും കുമാരിമ്മാര്‍ പുറത്തു പോകുന്നത് കാണാന്‍ സാധിച്ചില്ല. 


ഇത് പതിവായപ്പോള്‍ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു. 
രാജകുമാരിമാര്‍ രാത്രിയിലെവിടെ പോകുന്നുവെന്ന് കണ്ടു പിടിക്കുന്നവര്‍ക്ക് വിലപിടിച്ച സമ്മാനവും അവര്‍ പറയുന്ന രാജകുമാരിയെ വിവാഹവും ചയ്തു കൊടുക്കും എന്നതായിരുന്നു. മൂന്നു ദിവസത്തെ സമയം ആണ് ഒര്ള്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നത്. ആ സമയത്തിനുള്ളില്‍ കണ്ടുപിടിക്കാന്‍ കഴിയാതെ പരാജയപ്പെട്ടാല്‍ അയാളെ കഴുവില്‍ ഏറ്റുമെന്നും വിളംബരം പുറപ്പെടുവിച്ചു.
അങ്ങിനെ പല ബുദ്ധി ശാലികളും വീരന്മാരും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എത്തി മൂന്നു ദിവസത്തിനുള്ളില്‍ ജീവനും പോയി.
അങ്ങിനെ ഇരിക്കെ ഒരുദിവസം ദൂരെ ദേശത്ത് നിന്നും ഒരു രാജകുമാരന്‍ രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാനും കുമാരിമാരില്‍ ഒരാളെ വിവാഹം കഴിക്കാനും ഉള്ള തയ്യാറെടുപ്പില്‍ വന്നു.
രാജാവ് വളരെ സന്തോഷത്തോടെ കുമാരനെ സ്വീകരിച്ചു. കുമാരിമാരുടെ അറ ക്ക്  പുറത്തുള്ള മറ്റൊരു അറ കുമാരനായി തയ്യാറാക്കി. കുമാരന്‍ രഹസ്യങ്ങള്‍ അറിയാനായി രണ്ടു അറ യുടെയും  ഇടയില്‍ ഒരു കസേരയില്‍ ആണ് ഇരിക്കാനും കിടക്കാനും ഉള്ള സ്ഥലം കണ്ടെത്തിയത്. എന്നും കുമാരിമാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് രാജാകുമാരന്റെ അടുതെത്തി കുഷലന്വേശങ്ങള്‍ നടത്തിയിരുന്നു. അവര്‍ പോകാറാ കുംപോളെക്ക് കുമാരന്‍ ഉറക്കമാകുകയും ചെയ്യും. ഇങ്ങനെ ആ മൂന്നു ദിവസവും കടന്നു പോയി. അങ്ങിനെ മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോളെക്കും കുമാരന്റെയും തല പോയി.


ഇങ്ങനെ മാസങ്ങള്‍ കടന്നു പോയി.


ഒരു മധ്യവയസ്ക്കാനും യുദ്ധത്തില്‍ പരിക്കേറ്റു മുറിവുകള്‍ ഉള്ള  ഒരു പട്ടാള ക്കാരന്‍ ആ രാജ്യത്ത് വന്നു കൂടി. താമസിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കുമ്പോള്‍ വൃദ്ധ യായ ഒരു സ്ത്രീയെ കാണാന്‍ ഇടയായി. അവര്‍ ചോദിച്ചു നിങള്‍ എവിടെ പോകുന്നു? ആരെ കാണാന്‍ ആണ് ഈ വഴി വന്നത് എന്നൊക്കെ. പട്ടാളക്കാരന്‍ പറഞ്ഞു എനിക്ക് ഇനി ജോലി ഒന്നും ചെയ്യാന്‍ ആവതില്ല. അത് കൊണ്ട് ഇനിയുള്ള കാലം ഇവിടെ താമസിക്കാന്‍ ആണ് വന്നത് എന്ന് പറഞ്ഞു. അപ്പോള്‍ വൃദ്ധ  ചോദിച്ചു രാജാ കൊട്ടാരത്തില്‍ എന്തൊക്കയോ സംഭാവിക്കുന്നുടല്ലോ അതെന്താണ് എന്ന്. അപ്പോള്‍ വൃദ്ധ പറഞ്ഞു എളുപ്പത്തില്‍ രാജകുമാരിയെ വിവാഹം ചെയ്യാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കാം എന്ന്.

വൃദ്ധ കുറഞ്ഞ ദിവസത്തിനുള്ളില്‍ പട്ടാളക്കരനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. കുമാരിമാര്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തരുന്ന വീഞ്ഞ് വാങ്ങി കുടിക്കരുത് എന്നതായിരുന്നു ആദ്യത്തെ ഉപദേശം. തുടര്‍ന്ന് അദ്രിശന്‍ ( want to correct the word) ആകാനുള്ള വിദ്യയും ഉപദേശിച്ചു പട്ടാളക്കാരനെ കൊട്ടാരത്തിലേക്ക് യാത്ര ആക്കി.


അവിടെ ചെന്നു രാജാവിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു തനിക്കൊരു അവസരം തരണമെന്ന് അപേക്ഷിച്ചു. അങ്ങിനെ മൂന്നു ദിവസത്തെ സമയം അനുവദിച്ചു .
രാത്രി കുമാരിമാരുടെ അറക്ക് മുന്നിലുള്ള മഞ്ചത്തില്‍ ശയിക്കാന്‍ കിടന്ന പട്ടാളക്കാരനെ കാണാന്‍ കുമാരിമാര്‍ എത്തി. അവസാനം പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വീഞ്ഞും നല്‍കി. വീഞ്ഞിന്റെ ഒരു തുള്ളിപോലും കുടിക്കാതെ സൂത്രത്തില്‍ പട്ടാളക്കാരന്‍ അത് കളഞ്ഞു. കുറച്ചു കഴിഞ്ഞു കുമാരിമാര്‍ നോക്കിയപ്പോള്‍ പട്ടാളക്കാരന്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അതേസമയം അയാള്‍ കള്ള ഉറക്കം നടിച്ചു കിടക്കുകയായിരുന്നു.
കുമാരിമാരുടെ അറക്കുള്ളില്‍ അപ്പോള്‍ നല്ല വസ്ത്ര ങ്ങള്‍ ധരിച്ചു കുമാരിമാര്‍ ഒരുങ്ങി ഇരുന്നു. മൂത്ത രാജാ കുമാരിയുടെ കട്ടില്‍ മേല്‍പ്പോട്ടു ഉയര്‍ത്തിയപ്പോള്‍ ഒരു രഹസ്യ വാതില്‍ തുറന്നു വന്നു. അതിനുള്ളിലൂടെ അവര്‍ പതുക്കെ പടികള്‍  ഇറങ്ങാന്‍ തുടങ്ങി.
കുമാരിമാരുടെ സംസാരം ഒളിഞ്ഞു നിന്ന് കേട്ട പട്ടാളക്കാരന്‍ അദ്രിശ്യനായി അവരുടെ കൂടെ പടികള്‍ ഇറങ്ങി തുടങ്ങി.
നമ്മള്‍ ചെയുന്നത് തെറ്റാണു എന്നും ഇങ്ങനെ എന്നും അച്ഛനെ പറ്റിക്കാന്‍ നമുക്ക് പാടില്ല എന്നും ഇളയ രാജാ കുമാരി മൂത്ത കുമാരിയോടു പറഞ്ഞു. ഇന്ന് നമ്മള്‍ പിടിക്ക പ്പെടും എന്ന് പറഞ്ഞപ്പോള്‍ ആ കുമാരിക്ക് ധൈര്യം കൊടുത്തു കൂടെ കൂട്ടി  മറ്റുള്ളവര്‍.
കുമാരിമാരില്‍ ഇളയ കുമാരി അലപം പേടിച്ചു പേടിച്ചാണ് ചേച്ചിമാരുടെ കൂടെ കൂടിയിരുന്നത്. ഇളയ കുമാരി പേടിച്ചു പേടിച്ചു പടികള്‍ ഇറങ്ങിയപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ആരോ പിടിച്ചു വലിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു തുടങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു ആരും പിടിക്കുനില്ല വസ്ത്രം ഒരു ആണിയില്‍ ഉടക്കിയതാണ് എന്ന്.
അവര്‍ പടികള്‍ ഇറങ്ങി വിശാലമായ ഒരു പൂന്തോപ്പില്‍ എത്തി. അവിടെ ഉള്ള മരങ്ങളുടെ ഇലകള്‍ സ്വര്‍ണ്ണ നിറത്തില്‍ ഉള്ളവ ആയിരുന്നു. ഇത് കണ്ടപ്പോള്‍ പട്ടാളക്കാരന് അതിശയം തോന്നി. തെളിവിനായി ഒരു മരച്ചില്ലയുടെ ഒരു ചെറിയ കമ്പ് ഒടിച്ചെടുത്തു. പിന്നെയും മുന്നോട്ടു നീങ്ങിയപ്പോള്‍ അതിലും മനോഹരമായ മറ്റൊരു പൂന്തോട്ടം .അവിടെയും മരങ്ങള്‍ പള പള എന്ന് തിളങ്ങി നിന്നിരുന്നു. അവിടെ നിന്നും കുറച്ചു സാധനങ്ങള്‍ അയാള്‍ എടുത്തു. പിന്നെയും മുന്നോട്ടു നീഗിയപ്പോള്‍ അവിടെ പന്ത്രണ്ടു വള്ളങ്ങളില്‍ ആയി പന്ത്രണ്ടു രാജകുമാരന്മാര്‍ ഇവരെയും കാത്തു ഇരിപ്പുണ്ടായിരുന്നു. അവര്‍ പന്ത്രണ്ടുപേരും ഓരോ വള്ളത്തില്‍ കയറി തുഴഞ്ഞു തുടങ്ങി. അപ്പോള്‍ ഇളയ കുമാരി കയറിയ വള്ളത്തില്‍ പട്ടാളക്കാരനും കയറി. എല്ലാ ദിവസത്തെ പോലെ വേഗത്തില്‍ തുഴയാന്‍ കുമാരന്‌ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ചൂട് കാരണം ആണ് എന്ന് പറഞ്ഞു കുമാരി വിഷയം മാറ്റി. അവര്‍ തുഴഞ്ഞു ഒരു കൊട്ടാരത്തില്‍ എത്തി. അവിടെ അവര്‍ എല്ലാരും നേരം വെളുക്കുന്നത്‌ വരെ നൃത്തം ചെയ്തു.
തുടര്‍ന്ന് അവര്‍ കൊട്ടാരത്തില്‍ എത്തി. അദ്രിശ്യനായ പട്ടാളക്കാരന്‍ വേഗത്തില്‍ രൂപം മാറി ചെന്ന് കൂര്‍ക്കം വലിച്ചു ഉറക്കം നടിച്ചു കിടന്നു.
രണ്ടാമത്തെ ദിവസവും ഇത് തുടര്‍ന്നു. മൂന്നാമത്തെ ദിവസം രാജാവിന്റെ മുന്നില്‍ ഹജരയപ്പോള്‍ വിശദമായി തെളിവ് സഹിതം പട്ടാളക്കാരന്‍ രാജാവിനെ വിവരങ്ങള്‍ ധരിപ്പിച്ചു.


കുമാരിമാരെ വിളിച്ചു വരുത്തി കേട്ടതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ എല്ലാം സത്യം ആണെന്ന് അവര്‍ പറഞ്ഞു.


രാജാവ് പട്ടാളക്കാരനെ അനുമോദിച്ചു. ഇതു മകളെ ആണ് വിവാഹം കഴിച്ചു തരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ഞാന്‍ ചെറുപ്പക്കരനല്ല അതുകൊണ്ട് മൂത്ത കുമാരി മതി ഏന് പറഞ്ഞു. അന്ന് തന്നെ രാജാവ്‌ അവരുടെ വിവാഹം നടത്തി കൊടുത്തു . അങ്ങിനെ ആ പട്ടാളക്കാരന്‍ ആ രാജ്യത്തെ അനതരാവകാശി ആയി.
http://paadheyam.com/masika/?p=26